2012, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

മഴ

എനിക്ക് എന്നും പ്രണയമല്ലാതെ പ്രതീക്ഷയില്ല. എങ്കിലും മഴയുള്ള ദിവസം ഞാന്‍ എന്റെ ജനാലകള്‍ അടക്കാറില്ല.. ആരും വരില്ലെന്ന് അറിഞ്ഞിട്ടും  ആരോ വരുമെന്ന ചിന്തയില്‍...... ....വെറുതേ..
പകലിരവുകളില്‍ കുമിഞ്ഞുകൂടുന്ന കാര്‍മേഘങ്ങളും ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികളും മാത്രം  ബാക്കി...

സ്വപ്നം

ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെ നൈര്‍മല്യമായിരുന്നു അന്നവളുടെ മുഖം..ഇന്ന് എങ്ങനെയായിരിക്കും ? ഊഹിച്ചെടുക്കാന്‍ എന്ത് കൊണ്ടോ എനിക്കിന്നു കഴിയുന്നില്ല . എന്നും എന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് നിന്റെ മുഖമായിരുന്നു. ഒരുപക്ഷേ പിന്നീട് ഞാന്‍ സ്വപ്നം കാണാന്‍ മറന്നത് കൊണ്ടാകാം.  

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച


ഞങ്ങള്‍ക്കിടയില്‍

രിക്കലും ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്നു അവളോട് പറഞ്ഞിട്ടില്ല.. പ്രണയം പറഞ്ഞറിയിക്കലിനെക്കാളപ്പുറം , ഒരു തിരിച്ചറിവാണല്ലോ..
അവള്‍ ഒരിക്കലും ''നീ എന്തിനു എന്നെ സ്നേഹിക്കുന്നു..?'' എന്ന് ചോദിച്ചിട്ടില്ല, എത്രയെന്നോ എന്ന് മുതല്‍ എന്നോ ... ഒന്നും ഒരിക്കലും ചോദിച്ചിട്ടില്ല.. ഞങ്ങള്‍ക്കിടയില്‍ പ്രണയം ഒരു വിഷയമേ ആയിരുന്നില്ല..
എനിക്ക് ഒരിക്കലും അവളെ നല്ല ഒരു ചങ്ങാതിയായി കാണാന്‍ കഴിയില്ലെന്ന് എന്നെക്കാളേറെ അവള്‍ക്കറിയാമായിരുന്നിട്ടും, ഒരുപാട് നാളത്തെ ആ  സൗഹൃദം, മനസ്സിലിന്നും മായാതെ കിടക്കുന്ന ഓര്‍മ്മകള്‍ തന്ന ആ നല്ല നാളുകള്‍.. അത് പരസ്പരം അറിഞ്ഞു കൊണ്ടുള്ള ഒരു അഭിനയമായിരുന്നു.. ഒരു പക്ഷെ ജീവിതവഴിയില്‍ 
പിന്നീട് ഒരിക്കലും കണ്ടുമുട്ടാതിരുന്നാല്‍ എന്തൊക്കെയോ പറയാതെ പോകുമെന്ന തോന്നലാവാം...

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

നീ.....!!

റയാതെ ചിതറിയോടിയ ഓര്‍മകളെ തിരഞ്ഞു ഞാന്‍ എത്തിയത് നിന്‍റെ വീടിനു മുന്നിലെ ആ ഇടവഴിയിലായിരുന്നു.. മുമ്പ് ഒരുപാട് നേരം ഞാന്‍ ഇരുട്ടില്‍ ചെന്നിരിക്കാറുള്ള കല്ലുപതിച്ച ആ വഴിയില്‍ ഇടയ്ക്കെപ്പോഴോ വീണു പോയ നിന്‍റെ ആ പഴയ ചിത്രം , പല രാത്രി ഞാന്‍ അവിടെ തിരഞ്ഞു നോക്കിയിട്ടുണ്ട്.. ഒരിക്കലും കിട്ടിയില്ലെങ്കിലും.. 

ആത്മാവും ശരീരവും മുറിഞ്ഞ ആ രാത്രി, വെളിച്ചം പൊതിഞ്ഞ നിന്‍റെ വീട്ടിനുമുന്നില്‍ , ആ ഇടവഴിയില്‍ ഇരുട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടു നിന്ന് പോയിട്ടുണ്ട്..ഒറ്റപ്പെടല്‍ , അത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്..

നീയെനിക്ക് നഷ്ടപ്പെടുന്നതിനു മുമ്പും ശേഷവും..അങ്ങനെയാണ് ഞാന്‍ എന്‍റെ ജീവിതത്തെ ഭാഗിക്കാറ്...

ഒരു വാലന്‍റ്റൈന്‍ ദിനത്തില്‍ എന്‍റെ സ്ലാം ബുക്കില്‍ നീ നീ എഴുതിയ വാക്കുകള്‍ നിനക്ക് ഓര്‍മ്മയുണ്ടോ..??

"I 
am not sure what life could bring.. 
 I am not if dream comes true..
 I am not sure what love can do.. but
 I am sure that I will be your friend forever..!!"

ഈ ഇടയ്ക്ക് ഒരിക്കല്‍ ഞാന്‍ അത് വായിച്ചപ്പോ 
" Now these words seems strange.." എന്ന് അടിയില്‍ എഴുതി വെച്ചതായി തോന്നി...അവിടെ ഒന്നുമില്ലെങ്കിലും..

പ്രണയത്തിനു 'നീ' എന്നതില്‍ കവിഞ്ഞു ഒരു നിര്‍വചനമുണ്ടോ..?? അത് തുടങ്ങുന്നതും ഒടുങ്ങുന്നതും നീയെന്ന ഓര്‍മ്മകളില്‍ തന്നെയാണ്.. പാതിയുറക്കില്‍ നഷ്ടപ്പെട്ടു പോയ മനോഹര സ്വപ്നമായിരുന്നു നീയും എന്‍റെ പ്രണയവും..

दिल्ली मेरी अंगो से.. !!

എന്‍റെ ആദ്യ ഡല്‍ഹി യാത്രയില്‍ നിന്ന്...
എന്‍റെ ആദ്യ ഡല്‍ഹി യാത്രയില്‍ നിന്ന്...
 ഞാന്‍ ആദ്യമായി ഇന്ദ്രപ്രസ്ഥം നേരിട്ട് കാണുന്നത് എന്‍റെ All India ടൂര്‍-ല്‍ ആയിരുന്നു.. ആ രണ്ടു ദിവസത്തെ ബന്ധം എന്നെ വല്ലാതെ ദില്ലിയുമായി അടുപ്പിച്ചു.. connaught place , karol bagh , chawri bazar , qutub minar , metro , delhi jama masjid , nehru place ....അങ്ങനെ ഡിഗ്രി പഠനത്തിനായി ഞാന്‍ വീണ്ടും ദില്ലിയിലേക്ക്.. എന്‍റെ  ചങ്ങാതി നസീബ് അഹ്മദ്, മുബഷ്ഷിര്‍ ഹമീദ് എന്നിവരും ഡല്‍ഹിക്ക് പോകാന്‍ വേണ്ടി ജൂണ്‍ പതിനാറിന് വടകര റെയില്‍വേ സ്റ്റേഷന്‍-ല്‍ എത്തി... മുബശ്ശിര്‍ ആണ് ഞങ്ങളുടെയെല്ലാം (അക്ബര്‍ ട്രാവെല്‍സ് വഴി ) ടിക്കറ്റ്‌ എടുത്തത്.. അതിന്‍റെ ഒരു പ്രിന്‍റെഡ്‌ കോപ്പി മാത്രമാണ് കയ്യില്‍  ഉള്ളത്.. ട്രെയിന്‍ വരാന്‍ രണ്ടു  മിനിറ്റ് ബാക്കിയുള്ളപ്പോള്‍ വെറുതെ ഞാന്‍ ആ പേപ്പര്‍ വാങ്ങിച്ച് റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കി.. അതില്‍ ഞങ്ങളുടെ ആരുടേയും പേരില്ല.. !!
"എയ്..അങ്ങനെ വരാന്‍  വഴിയില്ലാല്ലോ..അവരോടു തെറ്റിപ്പോയതാവും..ഇതൊക്കെ ശ്രദ്ധിച്ചു വേണ്ടേ ചെയ്യാന്‍... എന്തായാലും നമുക്ക് കൌണ്ടര്‍-ല്‍ പറയാം.. "
" ചേട്ടാ..അവിടുള്ള റിസര്‍വേഷന്‍ ചാര്‍ട്ട് തെറ്റാ.."
 " ഏയ്‌..അങ്ങനെ വരാറില്ലല്ലോ... "
മുബശ്ശിര്‍ ഒന്ന് ആക്കി ചിരിച്ചു:"എന്നാല്‍ തെറ്റ് വന്നു തുടങ്ങി.."
ഞങ്ങളുടെ ടിക്കറ്റ്‌ വാങ്ങി അയാള്‍ റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കി..
"ഹം..ശരിയാണല്ലോ.."
വീണ്ടും അയാള്‍ ടിക്കറ്റ്‌ സൂക്ഷിച്ചു നോക്കി..എന്നിട്ട് ഞങ്ങളെ രൂക്ഷമായി നോക്കി..
 " മോനേ..മുബശ്ശിറെ, എന്തോ പ്രശ്നമുണ്ട്.."
"മക്കള്‍  എത്രേലാ പഠിക്കുന്നേ..??" അയാള്‍ ചോദിച്ചു..
"ഡിഗ്രി പഠിക്കാന്‍ ഡല്‍ഹിക്ക് പോകുകയാ.."
"മക്കള്‍ ഡേറ്റ് നോക്കാന്‍ പഠിക്ക്..എന്നിട്ട് പോകാം ഡല്‍ഹിക്ക്.."
ടിക്കറ്റ്‌ വാങ്ങി ഞങ്ങള്‍ നോക്കി..
 "16-07-2011..അതെ..എന്താ ഡേറ്റ് ഇന് പ്രശ്നം..??"
മറ്റൊരു യാത്രയില്‍
എന്‍റെ മടിയില്‍ കിടന്നു ഉറങ്ങുന്ന
മുബശ്ഷിര്‍..
"എടാ..അത് അടുത്ത മാസത്തിലെ ടിക്കറ്റ്‌ ആടാ.."
 ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് നോക്കി..
മംഗള എക്ഷ്പ്രെസ്സുമ് കാത്ത് ഹമീദ്ക്കയും അഹമ്മദ്ക്കയും നസീബും , എന്നെ വണ്ടി കെട്ടാന്‍ വന്ന റിയാസ്ക്ക,ഉമ്മ, മന്‍സൂര്‍ക്ക എന്നിവരും നില്‍ക്കുന്നു..
ട്രെയിന്‍ വരാന്‍ ഇനി ഒരു മിനിറ്റ് മാത്രമേയുള്ളൂ, എന്ത് ചെയ്യും..??
ഞാന്‍ പണ്ടേ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുന്ന കൂട്ടത്തില്‍ ആയത് കൊണ്ട് , അടുത്ത കണ്ട കല്ല്‌ ഇരിപ്പിടത്തില്‍ ചാഞ്ഞിരുന്നു...!!
മുബഷ്ഷിര്‍ എന്നെ വന്നു ഒന്ന് തോണ്ടി..
"ആരാ...??"
"ഞാനാടാ...മുബഷ്ഷിര്‍"
"നീയായിരുന്നോ..?? കണ്ണിലെന്തോ..ഒന്നും കാണുന്നില്ല...!!"
"ഇനി പോകാന്‍ പറ്റില്ലല്ലേ....??"
"പോയേ പറ്റൂ.."
"ട്രെയിന്‍ ഇപ്പൊ..."
"ഹം.."
ചാടി എഴുനെട്റ്റ് ടിക്കറ്റ്‌ കൌണ്ടര്‍ല്‍.."ചേട്ടാ , 5 ഡല്‍ഹി ടിക്കറ്റ്‌.."
ഊരിവെച്ച കണ്ണട എടുത്ത് അയാള്‍ ഒന്ന് ലോക്കല്‍ ടിക്കറ്റില്‍ ഡല്‍ഹിക്ക് പോകുന്ന ധരിദ്രവാസികളെ ഒന്ന് നോക്കി..
ടിക്കെറ്റും വാങ്ങി ഞങ്ങള്‍ പ്ലട്ഫോമില്‍ എത്തുമ്പോ മംഗളയുടെ മുഴക്കം...
ലോക്കല്‍ ക്ലാസ്സ്‌ വാഗണ്‍ ട്രാജഡി ഓര്‍മിപ്പിച്ചു..
വലിഞ്ഞു ഞങ്ങള്‍ ഉള്ളില്‍ കയറി.. 
ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി...
കണ്ണൂര്‍ എത്തിയപ്പോള്‍ അഹ്മദ്ക്ക ഇറങ്ങി.. പിന്നെ ഞാനും മുബശ്ശിറും നസീബും ഹമീദ്ക്കയും...

രാത്രി ഒരുമണിക്ക് ഗോവയിലെ മട്ഗോണില്‍ എത്തിയപ്പോ ഞങ്ങള്‍ക്ക് സീറ്റ്‌ കിട്ടി.. പിന്നെ ഹിന്ദിവാലാസിന്‍റെ ഇടയില്‍ നാല്പത്തിയാറു മണിക്കൂര്‍..!! 


മുംബൈയും ബോപാലും കഴിഞ്ഞു ഇന്ദ്രപ്രസ്ഥയിലേക്ക്..

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

അയാള്‍

ഞാനും ഉണ്ണിയും തലശ്ശേരി പാര്‍ക്കില്‍..
എനിക്ക് വെറുതെ പോയി ഇരിക്കുവാന്‍ ഇഷ്ടമുള്ള സ്ഥലമാണ് തലശ്ശേരി..കോട്ടകളും കടലും തട്ടുകടകളും തിയേറ്റര്‍കളും ഒക്കെ ചേര്‍ന്ന , ആരെയും വശീകരിക്കുന്ന ഒരു സ്ഥലം..
അന്ന് കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് ആലക്കോട് ഒരു പാര്‍കില്‍ ദ്വിദിന സാഹിത്യശില്പശാലയുണ്ട്..അവിടെയ്ക്ക് പോകുന്ന വഴിയാണ് അന്ന് ഞാന്‍ തലശ്ശെരിയെതിയത്..നാല് മണിക്കാണ് ക്യാമ്പ്‌..ഇനിയും സമയം ഒരുപാടുണ്ട്..എവിടെയും പോയിരിക്കാം..

ഞാനും കണ്ണനും ആ ഇരിപ്പിടത്തില്‍..
സീ വ്യൂ പാര്‍കില്‍ ഞാന്‍ ചെന്നിരിക്കാറുള്ള ഇരിപ്പിടത്തില്‍ ഇന്ന് ആരോ ഒരാള്‍...ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന ഒരു യുവാവ്..അയാളുടെ മുഖത് ഒരു ഭാവവുമില്ല..ഒരു തരാം ശൂന്യത മാത്രം..!!
പാര്‍ക്കില്‍ അവിടിവിടെയായി ചിലര്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്...ഈ കടല്‍ തീരം എനിക്ക് ഓര്‍മയുടെ തീരം കൂടിയാണ്..മറന്നുപോയതും മറക്കാന്‍ പോയതും ഒക്കെ തിരയടിച്ചുയരുന്ന തീരം...ചിതറിയോടിയ ഓര്‍മ്മതുട്ടുകളെ അടുക്കി വെച്ച് ഞാന്‍ ഒരു മണല്‍ കൊട്ടാരം പണിതു.....

സമയം രണ്ടു മണിയായിരിക്കുന്നു...എന്‍റെ ഇരിപ്പിടം കാലിയാണ്..ചുറ്റുമുള്ള മുഖങ്ങളെല്ലാം മാറിയിരിക്കുന്നു... ഇവിടെയിരുന്നാല്‍ ഇങ്ങനെയാണ്... സമയത്തോടൊപ്പം ഓടിയെത്താന്‍ നമുക്കാവില്ല... ഞാന്‍ ഇറങ്ങി കോടതി സ്റ്റോപ്പ്‌ലേക്ക് നടന്നു... കോടതിമുറ്റത്ത് നിന്ന് ഒരാളെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്നു.. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാവും..ആരെയെങ്കിലും കൊന്നുകാണും..അല്ലേല്‍ മോഷ്ടിച്ച് കാണും..അതുമല്ലേല്‍ അയാള്‍ പാര്‍ട്ടിക്കാരനായിരിക്കും..


ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോ അയാള്‍, എന്‍റെ സ്ഥലത്ത് ഇരിന്നിരുന്ന ആ യുവാവ് അവിടെയിരിക്കുന്നു...ഒരു ഭാവവുമില്ലാത്ത മുഖം കണ്ടിട്ടുണ്ടോ..?? തികച്ചും ശൂന്യമായത്..?? ഞാന്‍ രണ്ടാമതും കണ്ടത് അങ്ങനെയൊന്നായിരുന്നു..
അയാള്‍ ആരെയെങ്കിലും പ്രണയിച്ചു കാണും..അവള്‍ക്ക് അയാളെ ഇഷ്ടമല്ലന്ന് അയാളോട് പറഞ്ഞായിരിക്കും..അല്ലെങ്കില്‍ അയാള്‍ സ്നേഹിച്ച പെണ്ണിന്‍റെ കല്യാണമാവുമിന്ന്..അതുമല്ലെങ്കില്‍ അയാള്‍...

അതിനിടയില്‍ ഞങ്ങള്‍ക്കിടയിലേക്ക്ഒരു ഭിക്ഷക്കാരി വന്നു..ആരും ഒന്നും കൊടുത്തില്ലെങ്കിലും ഓരോരുത്തരുടെയും മുന്നില്‍ അവള്‍ കൈനീട്ടിക്കൊണ്ടിരുന്നു.. തളര്‍ന്നുറങ്ങുന്ന കൈകുഞ്ഞുമായി അവള്‍ എന്‍റെ മുന്നിലെത്തിയപ്പോള്‍ എന്തോ ഞാന്‍ ആ നീട്ടിപ്പിടിച്ച കൈ കണ്ടില്ല.. പകരം റോഡിലൂടെ പോകുന്ന ബെന്‍സ്‌ കാറിന്‍റെ പിന്നിലിരുന്നു , തല പുറത്തേക്കിട്ട നായയുടെ സൗന്ദര്യം നോക്കിനിന്നു... ഒടുക്കം അവള്‍ മുന്നില്‍ കൈനീട്ടുന്നതിനു മുമ്പ് അയാള്‍ അന്‍പത് രൂപയുടെ നോട്ട് കയ്യില്‍ വെച്ച് കൊടുത്തു.. അവളും അവളെക്കാളേറെ ഞാനും അത്ഭുതപ്പെട്ടു.. 'വല്ല കള്ള നോട്ടുമായിരിക്കും..' ഞാന്‍ മനസ്സില്‍ കരുതി..
എന്നാലും അയാള്‍...!!


അടുത്ത വന്ന തളിപ്പറമ്പ് ബസില്‍ ഞാന്‍ കയറി..അയാളും..എന്‍റെ തൊട്ടടുത് അയാളും ഇരുന്നു.. എനിക്ക് അയാളോട് എന്തൊക്കെയോ ചോദിക്കണമായിരുന്നു..പക്ഷെ ഒന്നും ചോദിച്ചില്ല..യാത്രയിലുടനീളം അയാള്‍ എന്തൊക്കെയോ ആലോചിച് കൊണ്ടിരുന്നു..ഇടയ്ക്ക് കണ്ണ് നിറഞ്ഞത്‌ ആര് കണ്ടില്ലേലും ഞാന്‍ കണ്ടു.. 
"ടിക്കറ്റ്‌..ടിക്കറ്റ്‌.."
അയാള്‍ കീശയില്‍ നിന്ന് ആകെയുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ എണ്ണി കണ്ടക്ടര്‍ക്ക് കൊടുത്തു..ബാക്കിയുള്ള ഒന്നോ രണ്ടോ തുട്ടുകള്‍ കയ്യില്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു.. പിന്നെന്തിനു അയാള്‍...ആ അമ്പത് രൂപ...ആ..!!

കണ്ണൂരും കഴിഞ്ഞ്, കടകളെയും വീടുകളെയും മരങ്ങളെയുമൊക്കെ പിറകിലാക്കി ഞങ്ങള്‍ രണ്ടു പേര്‍ ഓടിക്കൊണ്ടിരുന്നു..

"ജയില്‍ ..ജയില്‍..."
 ക്ലീനറുടെ ശബ്ദം ചിന്തയില്‍ മുഴുകിയിരുന്ന അയാളെ ഒന്ന് ഞെട്ടിച്ചു.. തിടുക്കത്തില്‍ അയാള്‍ അവിടെ ഇറങ്ങി... ബസ്‌ നീങ്ങിയപ്പോള്‍ ഞാന്‍ അയാളെ നോക്കി..അയാള്‍ ബസിനെ തന്നെ നോക്കുന്നു.. എന്നെയായിരിക്കുമോ..?? ഏയ്‌...ആയിരിക്കില്ല...!! എന്നെ അയാള്‍ക്ക് അറിയില്ലല്ലോ..എനിക്ക് അയാളെയും..അല്ലേ...??

ഹക്കീം
ആലക്കോട് ബസ്‌ ഇറങ്ങി ക്യാമ്പിലേക്ക് അല്പം നടക്കാനുണ്ട്..അവിടെയെത്തുമ്പോള്‍ ക്യാമ്പ്‌ തുടങ്ങിയിരുന്നു... എന്‍റെ കൂട്ടുകാരായ ഹക്കീം , ഫാത്തിമ അബ്ദുല്‍ അസീസ്‌ എന്നിവര്‍ മുന്നേ ഹജരായിട്ടുണ്ട്.. 

ആദ്യ ദിവസം നാടകം എന്ന വിഷയത്തില്‍ ഒരു ക്ലാസ്സ്‌..(ക്ലാസ്സ്‌ കൈകാര്യം ചെയ്തത് 'ശിവം' എന്ന ചിത്രത്തില്‍ അഭിനയിച്ച ഒരു സര്‍ ആയിരുന്നു..). ക്യാമ്പിന്‍റെ ആദ്യ ദിവസം അങ്ങനെ കഴിഞു...

പിറ്റേന്ന് ഞാനും ഹക്കീമും രാവിലെ എഴുനേറ്റ് ക്യാമ്പ്‌ സൈറ്റ് ഒന്ന് ചുറ്റിക്കണ്ടു.. വളരെ വിശാലമായ സ്ഥലം.. വര്‍ത്തമാനം പറഞ്ഞു എല്ലാം കണ്ടു തീര്‍ത്ത് ഞങ്ങള്‍ ഓഫീസിനു മുന്നിലെത്തി...മലയാള മനോരമ എടുത്ത് വായിക്കുന്നതിനിടെ അയാളെ ഞാന്‍ വീണ്ടും കണ്ടു... 

 " തീവ്രവാദ കേസിലേ പ്രതി ജയിലില്‍ കീഴടങ്ങി..!! "

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

പ്രണയം

ചിലര്‍ അങ്ങനെയാണ്, നമുക്ക് ഒരുപാട് ചോദിക്കാന്‍ ഉണ്ടെങ്കിലും ഒന്നും ചോദിയ്ക്കാന്‍ അവസരം തരാതെ പൊയ്ക്കളയും..അവളും...

നീ ഇപ്പോഴും പണ്ടത്തെ പോലെ പാടാറുണ്ടോ..??
അന്ന് പിരിയുന്ന ദിവസം നീ പാടിയ ആ ഹിന്ദി ഗാനം, ഇടയ്ക്ക് ദൂരെനിന്നു ആരോ പാടുന്നതായി തോന്നാറുണ്ട്.. പക്ഷെ കാതോര്‍ക്കുംപോഴോന്നും കേള്‍കാറില്ല...!!
ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാകുന്നത് ഇപ്പൊഴാണ്..ദൂരെ നിന്ന് നിന്‍റെ ഓര്‍മകള്‍ക്കിടയില്‍  ജീവിക്കുമ്പോള്‍ മാത്രം...!!
വിധിയുടെ ക്രൂരതയ്ക്ക് മുന്നില്‍ പകച്ച്  നിന്ന ആള്‍ രൂപങ്ങളായിരുന്നു നാം..
ഞാന്‍ഏതു വാക്കിന്‍റെ നിര്‍വചനതിലാണ് നിന്നെ ഒതുക്കി നിര്‍ത്തേണ്ടത്..??
നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു കവിത ഓര്‍മയില്‍ വരുന്നു...
" നഷ്ട മോഹങ്ങള്‍ക്ക് മേല്‍ അടയിരിക്കുന്ന പക്ഷി ആണിന്നു ഞാന്‍ കൂട്ടുകാരി.. 
ആരോ വിരല്‍തുമ്പു കൊണ്ടെന്‍റെ തീരത്ത് മായാത്ത ചിത്രം വരച്ചിടുന്നു...
തിരയെത്ര വന്നുപോയെങ്കിലും തീരത് വരയോന്നു മാഞ്ഞതെയില്ലിത്ര നാള്‍.."

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

രസ്മിന(അനിത)മിസ്സിന്‍റെ കല്യാണം...!!

എന്‍റെ ചങ്ങാതി കണ്ണന്‍റെ (അക്ഷയ് ) ഫോണിലേക്ക് വന്ന ഒരു റോങ്ങ്‌ കാള്‍ .. അതായിരുന്നു തുടക്കം.. പിന്നെ കണ്ണനും സനയും നല്ല ചങ്ങാതിമാരായി.. കണ്ണന്‍റെ ചങ്ങാതി എന്‍റെയും ചങ്ങാതിയാവാതിരിക്കില്ലല്ലോ.. അങ്ങനെ തൃശൂര്‍ ജില്ലക്കാരി സന എന്‍റെയും നല്ല ചങ്ങാതിയായി.. കണ്ണന്‍റെ ഏച്ചി ഐശുവിന്‍റെ പ്രായമുണ്ട് നമ്മുടെ ചങ്ങാതിക്ക്... 
കണ്ണന്‍ 
ഇതൊരു പെണ്ണും ഒരു കാലത്ത് അഡ്രസ്‌ മാറ്റെണ്ടിവരുമല്ലോ.. അതെ.. സനയുടെ കല്യാണം വന്നു... ഒരു ജനുവരി പതിനാറാം തീയ്യതി.. എനിക്കും കണ്ണനും കല്യാണത്തിന് പോകണം.. പക്ഷെ...വീട്ടില്‍ എന്ത് പറയും..?? 
മൊബൈല്‍ വഴി പരിചയപ്പെട്ട സു ഹൃത്ത് ആണെന്നോ...?? ഏയ്‌.. അത് പറഞ്ഞാല്‍ ഇരു വീട്ടുകാരും സമ്മതിക്കില്ല...കാരണം.. കാരണം...??!! ആഹ്.... !!

എന്തായാലും എനിക്കും കണ്ണനും കല്യാണത്തിന് പോകനമെന്നുണ്ട്.. ഒടുക്കം ഞങ്ങള്‍ ഒരു തീരുമാനെതിലെത്തി.. ഹൈ-ടെക്കിലെ ഏതെങ്കിലും ടീച്ചറുടെ കല്യാണമാനെന്നു പറയാം..ആരുടേതാണെന്നു പറയും..??
"നല്ല പരിചയമുള്ള ടീച്ചര്‍ ആണെങ്കിലേ ഇത്ര ദൂരെ വിടൂ.. ആരുടെതാനെന്നു പറയും..??"
  " ബിന്ദു മിസ്സിന്‍റെതാണെന്നു പറഞ്ഞാലോ..?? "
" അത് വേണ്ട.. ബിന്ദു മിസ്സിന്‍റെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ രജത്തിനെ ഭാഗ്യന്‍മാഷ്‌ (കണ്ണന്‍റെ അച്ഛന്‍ ) അറിയാനിടയുണ്ട്.."
"എന്നാല്‍ മനു സാറിന്‍റെതാണെന്നു പറഞ്ഞാലോ..??"
"അത്... ആരും വിശ്വസിക്കില്ല.."
"എന്നാല്‍ ബൈജു സാറിന്‍റെതാണെന്നു പറയാം "
"അയ്യോ..അച്ഛന്‍ ബൈജു സാറിന്‍റെ കല്യാണത്തിനു പോയിട്ടുണ്ട്..!!"
"അതിനു ബൈജു സാറെ കല്യാണം കഴിഞ്ഞോ..??"
"ഹം.. കുറച്ച് നാള്‍ മുമ്പ്..നമ്മുടെ ഷിംന മിസ്സില്ലേ...ബയോളജി..അവരെയാ കഴിച്ചേ.."
"ഓ..ഇനി എന്ത് ചെയ്യും..?? "
"നമുക്ക് രസ്മിന മിസ്സിന്‍റെ കല്യാണമാണെന്ന് പറയാം..മിസ്സിപ്പോ സ്കൂളില്‍ ഇല്ലാത്തതു കൊണ്ട് അച്ഛന് കണ്ടുപിടിക്കനുമാവില്ല"
"പക്ഷേ.."
"എന്താടെ ഒരു പക്ഷേ..??"
" ഉമ്മ ഇടയ്ക്ക് രസ്മിന മിസ്സിനെ വിളിക്കാറുണ്ട്.. കഴിഞ്ഞ പെരുന്നാളിന് രസ്മിന മിസ്സ്‌ വീട്ടില്‍ വന്നത് നിനക്ക് ഓര്‍മയില്ലേ..??, ഉമ്മ ചോദിക്കില്ലേ അതെന്താ ഉമ്മയോട് പറയഞ്ഞേന്നു..??"
"അത്...അത് മറന്നു പോയതാണെന്നും പറയാം.."
കണ്ണന്‍ 
"ഓ..പിന്നെ, പറഞ്ഞപാടെ വിശ്വസിക്കും.."
" അനിത മിസ്സിനെ ഉമ്മയ്ക്ക് അധികം അറിയില്ല , ഞാന്‍ അനിതാ മിസ്സിന്‍റെ കല്യാണമാണെന്നു പറയാം..നീ രസ്മിന മിസ്സിന്‍റെ ആണെന്ന് പറ...ഓക്കേ..??"
"പക്ഷേ.. അനിത മിസ്സിന്‍റെ മകന്‍ അഭിഷേകിനെ നിന്‍റെ ഉമ്മ കണ്ടിട്ടുണ്ടാവില്ലേ..??"
"ഏയ്‌..സാധ്യത കുറവാ.."


വീട്ടില്‍ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.. പിറ്റേന്ന് രാവിലെ എട്ടരയ്ക്ക് ഇരുവരും വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തി.. അല്പം മുമ്പ് ഞങ്ങള്‍ക്ക് പോകേണ്ട വണ്ടി പോയി...ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞു വേണാട് ഉണ്ട്.. ഹം...
സ്റ്റേനിലെ കല്ല്‌ ഇരിപ്പിടത്തില്‍ ഞങ്ങള്‍ ഒരു മണിക്കൂര്‍..വേണാട് അല്പം ലേറ്റ് ആണ്.. സാരമില്ല..ലേറ്റ് ആയി ട്രെയിന്‍ മിസ്സ്‌ ചെയ്തു ഇരിക്കുന്ന ഞങ്ങള്‍ അല്പം ലേറ്റ് ആയ വേണാടിനെ എന്തിനു കുറ്റം പറയണം..??
വേണാടിനു ഒരു പ്രത്യേകത ഉണ്ട്.. ഒരു ഭോഗിയുടെ ഉള്ളില്‍ നിന്ന് നിന്ന് നോക്കിയാല്‍ ട്രയിനിലെ മിക്ക ഭോഗിയിലെയും ഉള്‍വശം കാണാം, നോര്‍ത്ത് ഇന്ത്യയിലെ ലോക്കല്‍ പസ്സെന്ജെര്‍ ട്രെയിന്‍ പോലെ..

വണ്ടിയില്‍ അവിടിവിടയായി കുറച്ചു പേരുണ്ട്.. ആരുമില്ലാത്ത ഒരു ഭാഗത്ത്‌ മുഖത്തോട് മുഖം കാണെ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു..
മൂരാട്,കോരപ്പുഴ,കല്ലായി,കടലുണ്ടി,ഫെറോക്ക്,കുറ്റിപ്പുറം,താനൂര്‍,തിരൂര്‍ പാലങ്ങളും പിന്നിട്ടു...ഷോര്‍ണൂര്‍  സ്റ്റേഷനില്‍ എത്തി...സമയം ഉച്ചയായിരിക്കുന്നു..!! ചങ്ങാതിയുടെ കല്യാണം കൂടാന്‍ പോകുന്ന ഞങ്ങള്‍ക്ക് ഷോര്‍ണൂര്‍ സ്റ്റേനിലെ ബിരിയാണി തിന്നാനാണ് വിധി..
ചാലക്കുടി സ്റ്റേഷന്‍ല്‍..
ഷോര്‍ണൂരില്‍ നിന്ന് കണക്ട് ട്രെയിന്‍ ആണ്..
...ട്രെയിന്‍  മാറിക്കയറിവീണ്ടും യാത്ര തുടങ്ങി.. തൃശ്ശൂരും പിന്നിട്ടു ചാലക്കുടി സ്റ്റേഷനിലേക്കടുത്തു.. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കപ്പെടുന്ന സ്ഥലം , കലാഭവന്‍ മണിയുടെ പ്രിയ നാട്.. ചാലക്കുടി സ്റ്റേഷനിലിറങ്ങി , അഷ്ടമിച്ചിറയ്ക്ക് ബസ്‌ കയറി.. അവിടെ ഒരു ഹാളിലാണ് കല്യാണം..തപ്പിപ്പിടിച്ചു ഒരു  വിധം ഹാള്ളില്‍ എത്തിയപ്പോള്‍....
അവിടെ ഞാനും കണ്ണനും പിന്നെ ഒഴിഞ്ഞ കുറെ കസേരകളും..!! അവിടിവ്ടെയായി കുറെ മുല്ലപ്പൂക്കളും തോരണങ്ങളും..!! ഞാനും കണ്ണനും അങ്ങ് സ്റ്റേജ്ല്‍ ഒഴിഞ്ഞു കിടന്ന രണ്ടു ചുവന്ന സിംഹാസനത്തില്‍ കയറി ഇരുന്നു.. പിറകില്‍ വലിയ അക്ഷരത്തില്‍ സന weds ഷാബു എന്ന് എഴുതിയിരിക്കുന്നു...!! മുഖത്തോട് മുഖം നോക്കി വധൂ-വരന്‍മാരുടെ ഇരിപ്പിടത്തില്‍ ഇരിക്കെ.. പിന്നില്‍ നിന്നൊരു ഗര്‍ജ്ജനം
    " എന്തൂട്ടിത്.. സീറ്റെനിണീക്കെടാ.. ഓരോരുത്തന്‍മാര് വന്നോളും.. തിന്നാനുള്ളതെല്ലാം തീര്‍ന്നു.."
   "ചേട്ടാ ഞങ്ങള് കല്യാണ പെണ്ണിന്‍റെ ചങ്ങാതിമാരാ.. കല്യാണം കഴിഞ്ഞോ..??"
  "ഏയ്‌..ഇല്ല ഇപ്പൊ തുടങ്ങും..ക്ടാവ് സ്ഥലം കാലിയാക്കാന്‍ നോക്ക് .."
 "  അതേ ചേട്ടാ, ഞങ്ങള്‍ ഒരുപ്പാട്‌ ദൂരേന്നു വരികയാ.. പെണ്ണിന്‍റെ വീട്ടിലെ അഡ്രസ്‌ ഒന്ന് കിട്ടുവോ..?? "
" നിങ്ങളിലാരാ പെണ്ണിന്‍റെ കാമുകന്‍..??"
ഉടന്‍ കണ്ണന്‍ :
 " ദേ..ഇവന്‍..പാവം , അവളെ അവസാനമായി കാണാന്‍ വന്നതാ.."
 എന്‍റെ അഭിനയ പാടവം തെളിയിക്കാന്‍ പറ്റിയ അവസരം, ആദ്യമായി സ്കൂള്‍ നാടകത്തില്‍ ചെറിയ റോള്‍ തന്ന സനിമോന്‍ സാറിനെ മനസ്സില്‍ ധ്യാനിച്ചു വിരഹ മൂഡില്‍ ഒരു കാച്ച്..അയാള്‍ ഫ്ലാറ്റ്..! 
     --(ആറാം തമ്പുരാനും ജഗനാതനും രണ്ജ്ത്തിനും നന്ദി..)ഓഫീസില്‍ നിന്ന് വാങ്ങിയ അഡ്രസ്സും എടുത്തു മാളയ്ക്ക് ബസ്‌  കയറി..നമ്മുടെ മാള അരവിന്ദന്‍റെ സ്ഥലം..അയാള്‍ ഒരു ബൈക്കില്‍ അത് വഴി ചുമ്മാ പോകാരുണ്‍ടെന്നു സന പറഞ്ഞത് ഓര്‍ക്കുന്നു..
ഒന്ന് രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞു ഞങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലം എത്തി..
ഒരു പെട്ടിക്കട മാത്രം ഉണ്ട്.. കല്യാണ വീട്ടിലേക്കു വഴി ചോദിച്ചു , നടന്നു.. 
അല്പം മുമ്പോട്ട്‌ പോയപ്പോള്‍..ഇടതുവശ്ശത്തായി ഒരു ഇരുനില കല്യാണവീട്.. കയറിയപ്പോ അല്പം കുറിയ ഒരു മനുഷ്യന്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി..
"എനിക്കങ്ങട്.."
"ഞങ്ങള്‍ സനയുടെ കൂട്ടുകാരാ..വരേണ്ട ട്രെയിന്‍ മിസ്സായി"
വടകരയില്‍ നിന്ന് വരികയാണെന്ന് പറഞ്ഞപ്പോ സനയുടെ 'ഇമ്മാച്ചി'യെ വിളിച്ച് പരിചയപ്പെടുത്തി..
"അവളിപ്പോ പുതിയാപ്ലെടെ വീട്ടിലെക്കിറങ്ങിയല്ലോ..സാരല്ല, രുപാട് ദൂരത്തൂന്ന് വന്നതല്ലേ..ഞാന്‍ വരന്‍റെ വീട് വരെ കൊണ്ട് വിടാം..."

അങ്ങനെ സനയുടെ 'വാപ്പച്ചി' ഏര്‍പ്പാടാക്കിയ ബൈക്ക്-ല്‍ സനയുടെ പുതിയ വീട്ടിലേക്ക്.. അല്പം ഇപ്പുറത്ത് ഇറങ്ങി.. വീട്ടിലേക്ക് നടന്നു കയറി.. 
കണ്ണന്‍
സ്റ്റേജ്ല്‍ വരനും നമ്മുടെ സനയും ഇരിക്കുന്നു.. നേരെ പോയി വരന് കൈകൊടുത്തു.. കൈകൊടുത്തപാടെ കണ്ണന്‍റെ തോളില്‍ കിയ്യിട്ടു വരന്‍ കണ്ണനേം കൂട്ടി അങ്ങ് പോയി.. 
ന്ഹെ..?? ഇവര് മുമ്പേ പരിചയമുണ്ടായിരുന്നോ...?? എന്നിട്ട് കണ്ണന്‍ എന്നോടൊന്നും പറഞ്ഞില്ലല്ലോ.. 
ഹം.. പോട്ടെ..ഇപ്പൊ ഞാനും സനയും മാത്രം സ്റ്റേജ്ല്‍ .. 
ഞാന്‍ ഒന്ന് പുഞ്ചിരിച്ചു.. ഇവനേത്‌ എന്ന ഭാവത്തില്‍ സാനയും ഇളിച്ചു തന്നു.. ഇന്നലെ മുതലേ ചിരിച്ചു കാണിച്ചു കാണിച്ചു ക്ഷീണിച്ചു കാണും പാവം.. 
"ഞാന്‍ ഇജാസ് .. ലവന്‍ അക്ഷയ്.."
തളര്‍ന്നിരുന്ന സനയുടെ മുഖം ഒന്ന് മിന്നി.. ചാടി എഴുനേറ്റു , കൌതുകത്തോടെ എന്നേം അവനേം നോക്കി.. 
"എടാ .. നിങ്ങളെ എനിക്ക് മനസ്സിലായില്ലല്ലോ.."
"ഏയ്‌.. അത് വിട്, ഇത്താ.. ആ കണ്ണനേം കൊണ്ട് നമ്മുടെ ഷാബു എങ്ങോട്ട് പോയതാ..??"
"അത് ഷാബൂക്ക .."
"എന്ത് ..?? എന്ത്..??"
"ഇമ്മച്ചി പറഞ്ഞു അങ്ങനെ വിളിക്കാന്‍..!!"
"ഓഹോ..."
"നീ പോടാ, എന്‍റെ ഭര്‍ത്താവല്ലേ.. അപ്പൊ.."
"ഹം..ഹം.."


അപ്പോഴേക്കും കണ്ണനും ശാബുവും വന്നു..കണ്ണന് ഒരു പുളിച്ച ചിരി..ശാബുവിനേം പരിചയപ്പെട്ടു , അല്പം നിന്ന് വേഗം യാത്ര പറഞ്ഞിറങ്ങി.. മെയിന്‍ റോഡ്‌ വരെ നടന്നു..നടക്കുന്നതിനടയില്‍ സാനയും ശാബുവും നാടും ഒക്കെയായിരുന്നു സംസാരം.. 
ട്രെയിന്‍യാത്രയ്ക്കിടെ 
ചാലക്കുടി സ്റ്റേഷനില്‍ എത്തി.. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോ ട്രെയിന്‍ വന്നു..വാതില്‍ പടിയിലിരുന്നു യാത്ര.. രാത്രി പത്ത് മണിയായപ്പോ ഞങ്ങള്‍ ഫെറോക്ക് എത്തിയെ ഉള്ളു.. വടകര എത്തുമ്പോ പതിനൊന്നു മണി കഴിയും..അവിടുന്നും ഒരു മണിക്കൂര്‍ യാത്രയുണ്ട്..വണ്ടി ഒന്നും കിട്ടില്ല..
അവസാനം കണ്ണന്‍ കൊയിലാണ്ടി പിഷാരിക്കവില്‍ ഉള്ള അവന്‍റെ അമ്മവീടിലേക്ക് പോകാമെന്ന് പറഞ്ഞു..കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ കേറി സമ്മതിച്ചു.. അങ്ങനെ കൊയിലാണ്ടി ഇറങ്ങി.. ഹോട്ടലില്‍ കയറി ചിക്കനും പൊറോട്ടയും വാങ്ങി വീട്ടിലേക്കു നടക്കുമ്പോ ദൈവദൂതനെ പോലെ ഒരു ഓട്ടോ വരുന്നു.. അങ്ങനെ അമ്മവീട്ടില്‍ (പന്തല്ലൂര്‍) എത്തി.. അമ്മമ്മയും മൂത്തമ്മയും ഉണ്ടായിരുന്നു..
ആ തറവാട്ടു വീട്ടിലെ മുകളിലത്തെ അറയില്‍ കയറി ഞങ്ങള്‍ രണ്ടു പേരും വര്‍ത്തമാനം തുടങ്ങി.. അമ്മാവന്‍ ബൈജു ഏട്ടന്‍റെ മുറിയാണിത്..
ഞങ്ങള്‍ കിടന്നു..
"എടാ കണ്ണാ.. നിന്നെ ഷാബു അങ്ങ കൊണ്ട് പോയില്ലേ..അതെന്തായിരുന്നു..??"
"അയ്യോ..അത് ഫുള്‍ തമാശയാ.. എന്നെ കൊണ്ട് അല്പം അങ്ങോട്ട്‌ പോയിട്ട് മൂപ്പര് 'എത്രയായി' എന്നൊരു ചോദ്യം..'നമ്മള്‍ തമ്മില്‍ ഒരു ബര്‍ഗൈനിംഗ് വേണ്ട..ചേട്ടന്‍ കുറഞ്ഞ റേറ്റ് പറ..'ഷാബു തുടര്‍ന്നു..
"എന്ത് റേറ്റ്...??"
"പന്തല്‍ രാജേട്ടന്‍ പറഞ്ഞു വിട്ട ആളല്ലേ...??"
"ഏയ്‌..ഞങള്‍ സനയുടെ കൂട്ടുകാരാ.."
"ഓ..സോറി കേട്ടോ..പിന്നെ ഇത് അവലരിയണ്ടാട്ടോ.."
"ഹം..ശരി ശരി.."
ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരുന്നു..
വര്‍ത്തമാനം പറഞ്ഞു  എപ്പഴോ ഉറങ്ങിപ്പോയി.. പുലര്‍ച്ചെ പത്ത് മണിക്ക് എഴുനേറ്റ് മാവില കൊണ്ടൊരു പല്ലുതേപ്പ്.. പിന്നെ അമമ്മയുടെ സ്പെഷ്യല്‍ ദോശയും ചട്നിയും.. 
അമ്മമ്മയോട് യാത്ര പറഞ്ഞിറങ്ങി, കാനലിന്‍റെ സൈഡിലൂടെ നടന്നു.. വൈകാതെ ഒരുപക്ഷെ ഒരിക്കലും കാണില്ലെന്ന് കരുതിയ , ഇനി കാണാന്‍ കഴിയുമെന്നുറപ്പില്ലാത്ത ഒരു ആത്മ സുഹൃത്തിന്‍റെ കല്യാണത്തിനു പങ്കെടുത്ത സന്തോഷത്തോടെ തിരിച്ചു വീട്ടിലെത്തി..
"എങ്ങനുണ്ടായിരുന്നു അനിത മിസ്സിന്റെ കല്യാണം..??"
"അത് പിന്നെ ഉമ്മാ.. വീട്ടില്‍ ചെന്ന് കയറിയപ്പോത്തന്നെ അനിത മിസ്സ്‌ ഞങ്ങളെ എല്ലവര്‍ക്കും പരിചയപ്പെടുത്തി..ഉച്ചയ്ക്ക് ചിക്കന്‍ ബിരിയാണിയും ചിക്കന്‍ ചില്ലിയും പിന്നെ............." ഭാവനസംപുഷ്ടമായ ഒരു കഥ തുടര്‍ന്ന് കൊണ്ടിരുന്നു...

ഈയടുത്ത് നടന്ന രസ്മിന മിസ്സിന്‍റെ കല്യാണം
പിന്നീട് ചാലക്കുടി വഴി ട്രെയിനില്‍ പോകുമ്പോ സ്റ്റേഷനില്‍ ഇരിക്കുന്ന ആള്‍ക്കാരെ ഒന്ന് നോക്കും..അതിലെങ്ങാനും എന്‍റെ ആ ചങ്ങാതി...

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മനുസാര്‍




 നിക്ക് ഏറ്റവും ഇഷ്ടമുള്ള അധ്യാപകന്‍ ആരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയും മനുസാര്‍..     എന്നെ ആറാം ക്ലാസ്സ്‌ മുതല്‍ മലയാളം പഠിപ്പിച്ച മാഷ്‌..മൂപര് എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്, "എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുട്ടി നീ ആണ്" എന്ന്..(വളരെ കഴിഞ്ഞാണ് ഇത് എല്ലാ പഠിക്കാത്ത കുട്ടികളോടും മൂപര് പറയുന്ന ഒരു റെഡിമൈഡ് ഡയലോഗ് ആണെന്ന് മനസ്സിലായത്..) അതില്‍ അല്പം അഹങ്കാരവും ഞാന്‍ വെച്ച് പോന്നിരുന്നു...
ഹൈ ടെക്
മനു സാര്‍ 
ആറാം ക്ലാസ്സില്‍ മലയാളം പാഠഭാഗത്ത് 'എന്‍റെ കഥ' എന്നാ പേരില്‍ ഒരു മാവ് സ്വന്തം കഥ പറയുന്നുണ്ട്, അന്നത്തെ ഹോം വര്‍ക്ക്‌ , അത് പോലെ ഒരു കഥ എഴുതി കൊണ്ട് വരാന്‍ ആയിരുന്നു..  വൈകിട്ട് ഹോസ്റ്റലില്‍ ചെന്ന് ഊഞ്ഞാലാടുന്ന അസുഖം ഉള്ള കുട്ടിയായതിനാല്‍ , നമ്മുടെ കൊമ്പന്‍മീശ മോഹനേട്ടന്‍ പരിപാലിച്ചു പോന്ന ചെറു പൂന്തോട്ടത്തിനടുത്തുകൂടെ വേണം പോകാന്‍... അതില്‍ ഞാന്‍ ഒരു പനനീര്‍ ചെടിയെ ഞാന്‍ നോക്കി വെച്ചിരുന്നു.. (പരമ രഹസ്യം: അഥവാ നാളെയെങ്ങാനും അവള്‍ക് എന്നോട് ഇഷ്ടം തോന്നിയാല്‍ പെട്ടെന്ന് ഒരു പനനീര്‍, ഹോസ്റലില്‍ താമസിക്കുന്ന എനിക്ക് കിട്ടാനുള്ള പ്രയാസം നിങ്ങള്‍ക്ക് അറിയാലോ.. ) ഞാന്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കെ മോഹനേട്ടന്‍ വന്നു പൂന്തോട്ടം നനയ്ക്കുന്നുണ്ടായിരുന്നു..പതുക്കെ പതുക്കെ ഊഞ്ഞാല്‍ നിന്നിറങ്ങി..

നെറ്റിസം

യാള്‍ ഓര്‍ത്തതത്രയും ഓര്‍ക്കുട്ടില്‍ ..
യാത്രയത്രയും യാഹൂവില്‍...
ഉയര്‍ന്നതത്രയും യൂടുബില്‍
ഒപേറ വഴി കയറി-
ക്രോം വഴി ഇറങ്ങി..
ചര്‍ച്ചകളത്രയും ചാറ്റ് ചെയ്തു-
തീരുമാനങ്ങളത്രയും ട്വീറ്റ് ചെയ്തു..
ഒടുക്കം..

അയാള്‍ ആ ഇന്‍റെര്‍-വലയില്‍ തൂങ്ങിയാടി..