2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മനുസാര്‍




 നിക്ക് ഏറ്റവും ഇഷ്ടമുള്ള അധ്യാപകന്‍ ആരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയും മനുസാര്‍..     എന്നെ ആറാം ക്ലാസ്സ്‌ മുതല്‍ മലയാളം പഠിപ്പിച്ച മാഷ്‌..മൂപര് എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്, "എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുട്ടി നീ ആണ്" എന്ന്..(വളരെ കഴിഞ്ഞാണ് ഇത് എല്ലാ പഠിക്കാത്ത കുട്ടികളോടും മൂപര് പറയുന്ന ഒരു റെഡിമൈഡ് ഡയലോഗ് ആണെന്ന് മനസ്സിലായത്..) അതില്‍ അല്പം അഹങ്കാരവും ഞാന്‍ വെച്ച് പോന്നിരുന്നു...
ഹൈ ടെക്
മനു സാര്‍ 
ആറാം ക്ലാസ്സില്‍ മലയാളം പാഠഭാഗത്ത് 'എന്‍റെ കഥ' എന്നാ പേരില്‍ ഒരു മാവ് സ്വന്തം കഥ പറയുന്നുണ്ട്, അന്നത്തെ ഹോം വര്‍ക്ക്‌ , അത് പോലെ ഒരു കഥ എഴുതി കൊണ്ട് വരാന്‍ ആയിരുന്നു..  വൈകിട്ട് ഹോസ്റ്റലില്‍ ചെന്ന് ഊഞ്ഞാലാടുന്ന അസുഖം ഉള്ള കുട്ടിയായതിനാല്‍ , നമ്മുടെ കൊമ്പന്‍മീശ മോഹനേട്ടന്‍ പരിപാലിച്ചു പോന്ന ചെറു പൂന്തോട്ടത്തിനടുത്തുകൂടെ വേണം പോകാന്‍... അതില്‍ ഞാന്‍ ഒരു പനനീര്‍ ചെടിയെ ഞാന്‍ നോക്കി വെച്ചിരുന്നു.. (പരമ രഹസ്യം: അഥവാ നാളെയെങ്ങാനും അവള്‍ക് എന്നോട് ഇഷ്ടം തോന്നിയാല്‍ പെട്ടെന്ന് ഒരു പനനീര്‍, ഹോസ്റലില്‍ താമസിക്കുന്ന എനിക്ക് കിട്ടാനുള്ള പ്രയാസം നിങ്ങള്‍ക്ക് അറിയാലോ.. ) ഞാന്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കെ മോഹനേട്ടന്‍ വന്നു പൂന്തോട്ടം നനയ്ക്കുന്നുണ്ടായിരുന്നു..പതുക്കെ പതുക്കെ ഊഞ്ഞാല്‍ നിന്നിറങ്ങി..
 പിറ്റേ ദിവസം പത്താം ക്ലാസ്സിലെ അര്‍ച്ചനെയേച്ചി മെസ്സ് ഹാള്ളില്‍ ചായ കുടിചോണ്ടിരുന്ന എന്നോട് "നീ ആള് കൊള്ളാലോ , ഞാന്‍ അറിഞ്ഞു.." വായിലുള്ള ചായ ഇറക്കണോ കുടിക്കണോ എന്നായിപ്പോയി..!! ഹോ.. എന്‍റെ പഴയ വീരകഥകള്‍ എങ്ങനെയോ അറിഞ്ഞിരിക്കുന്നു..'വായില്‍ വിരലിട്ടാല്‍ പോലും കടിക്കാത്ത പാവം' എന്ന എന്‍റെ ഇമേജ് മാറി 'കുരുത്തക്കേടിനു കയ്യും കാലും വെച്ചവന്‍ ' എന്ന ഇമേജ് വരുന്നത് ഞാന്‍ ആ നിമിഷത്തില്‍ മുന്‍കൂട്ടി കണ്ടു.. ഛെ, ഒരു ഡബിള്‍ മുണ്ട് കിട്ടിയിരുന്നെങ്കില്‍ അതില്‍ പൊതിഞ്ഞു എന്നെ കൊണ്ടുപോകാമായിരുന്നു.. മെസ്സില്‍ നിന്നു പതുക്കെ ഇറങ്ങി നടക്കുമ്പോള്‍, ദേ വരുന്നു .. നമ്മുടെ ഫഹീംക്ക..ക്ലാസ്സിലെ പ്രധാന ഭുജിയായ ഹകീമിന്‍റെ ജ്യേഷ്ഠനാണ് മൂപര്.. എന്നെ ലക്ഷ്യമാക്കി വരുന്ന അവന്‍റെ കയ്യില്‍ നിന്നു രക്ഷപ്പെടണമല്ലോ..നോ രക്ഷ..!! "എടാ ഞാന്‍ വായിച്ചു..നന്നായിട്ടുണ്ട്.." ന്ഹെ..എന്‍റെ കുരുത്തകേടുകള്‍ ഇതിനകം ബുക്ക്‌ ഒക്കെ ആക്കിയോ...?? ഞാന്‍ അറിഞ്ഞില്ലല്ലോ.. എന്‍റെ കുരുത്തക്കേടുകള്‍ എല്ലാം എഴുതിയിട്ടുണ്ടേല്‍ എന്തായാലും ബഷീര്‍ സമ്പൂര്‍ണ കൃതിയോളം വലിപ്പം കാണും.. പിന്നെ ഫഹീംക്ക പറഞ്ഞപ്പോഴാണ് ഇന്നലത്തെ ഹോം വര്‍ക്ക്‌ മനുസാര്‍ എല്ലാ ക്ലാസ്സിലും ചെന്ന് വായിച്ചെന്നും മറ്റും അറിയുന്നത്.. അങ്ങനെ ലാസ്റ്റ് പീരീഡ്‌ വീണ്ടും മനുസാര്‍ ക്ലാസില്‍ വന്നു..റജീഫ് ഒട്ടകത്തിന്‍റെയും നസീം സുബൈര്‍ കടലാസിന്‍റെയുംഎഴുതിയിരുന്നു.. ഞാന്‍ എഴുതിയ ആ പനിനീര്‍ പൂവിന്റെ കഥ മാത്രം എല്ലാവര്‍ക്കും വായിച്ചു കേള്‍പ്പിച്ചു.. എന്നിട്ട് പറഞ്ഞു "നിങളുടെ ക്ലാസ്സില്‍ ഒരു കഥകാരനുണ്ട്, കഴിവുള്ള ഒരു കഥാകാരന്‍ " എന്നെ എവിടെയൊക്കെയോ എത്തിക്കാന്‍ കഴിവുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്..




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ