2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

രസ്മിന(അനിത)മിസ്സിന്‍റെ കല്യാണം...!!

എന്‍റെ ചങ്ങാതി കണ്ണന്‍റെ (അക്ഷയ് ) ഫോണിലേക്ക് വന്ന ഒരു റോങ്ങ്‌ കാള്‍ .. അതായിരുന്നു തുടക്കം.. പിന്നെ കണ്ണനും സനയും നല്ല ചങ്ങാതിമാരായി.. കണ്ണന്‍റെ ചങ്ങാതി എന്‍റെയും ചങ്ങാതിയാവാതിരിക്കില്ലല്ലോ.. അങ്ങനെ തൃശൂര്‍ ജില്ലക്കാരി സന എന്‍റെയും നല്ല ചങ്ങാതിയായി.. കണ്ണന്‍റെ ഏച്ചി ഐശുവിന്‍റെ പ്രായമുണ്ട് നമ്മുടെ ചങ്ങാതിക്ക്... 
കണ്ണന്‍ 
ഇതൊരു പെണ്ണും ഒരു കാലത്ത് അഡ്രസ്‌ മാറ്റെണ്ടിവരുമല്ലോ.. അതെ.. സനയുടെ കല്യാണം വന്നു... ഒരു ജനുവരി പതിനാറാം തീയ്യതി.. എനിക്കും കണ്ണനും കല്യാണത്തിന് പോകണം.. പക്ഷെ...വീട്ടില്‍ എന്ത് പറയും..?? 
മൊബൈല്‍ വഴി പരിചയപ്പെട്ട സു ഹൃത്ത് ആണെന്നോ...?? ഏയ്‌.. അത് പറഞ്ഞാല്‍ ഇരു വീട്ടുകാരും സമ്മതിക്കില്ല...കാരണം.. കാരണം...??!! ആഹ്.... !!

എന്തായാലും എനിക്കും കണ്ണനും കല്യാണത്തിന് പോകനമെന്നുണ്ട്.. ഒടുക്കം ഞങ്ങള്‍ ഒരു തീരുമാനെതിലെത്തി.. ഹൈ-ടെക്കിലെ ഏതെങ്കിലും ടീച്ചറുടെ കല്യാണമാനെന്നു പറയാം..ആരുടേതാണെന്നു പറയും..??
"നല്ല പരിചയമുള്ള ടീച്ചര്‍ ആണെങ്കിലേ ഇത്ര ദൂരെ വിടൂ.. ആരുടെതാനെന്നു പറയും..??"
  " ബിന്ദു മിസ്സിന്‍റെതാണെന്നു പറഞ്ഞാലോ..?? "
" അത് വേണ്ട.. ബിന്ദു മിസ്സിന്‍റെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ രജത്തിനെ ഭാഗ്യന്‍മാഷ്‌ (കണ്ണന്‍റെ അച്ഛന്‍ ) അറിയാനിടയുണ്ട്.."
"എന്നാല്‍ മനു സാറിന്‍റെതാണെന്നു പറഞ്ഞാലോ..??"
"അത്... ആരും വിശ്വസിക്കില്ല.."
"എന്നാല്‍ ബൈജു സാറിന്‍റെതാണെന്നു പറയാം "
"അയ്യോ..അച്ഛന്‍ ബൈജു സാറിന്‍റെ കല്യാണത്തിനു പോയിട്ടുണ്ട്..!!"
"അതിനു ബൈജു സാറെ കല്യാണം കഴിഞ്ഞോ..??"
"ഹം.. കുറച്ച് നാള്‍ മുമ്പ്..നമ്മുടെ ഷിംന മിസ്സില്ലേ...ബയോളജി..അവരെയാ കഴിച്ചേ.."
"ഓ..ഇനി എന്ത് ചെയ്യും..?? "
"നമുക്ക് രസ്മിന മിസ്സിന്‍റെ കല്യാണമാണെന്ന് പറയാം..മിസ്സിപ്പോ സ്കൂളില്‍ ഇല്ലാത്തതു കൊണ്ട് അച്ഛന് കണ്ടുപിടിക്കനുമാവില്ല"
"പക്ഷേ.."
"എന്താടെ ഒരു പക്ഷേ..??"
" ഉമ്മ ഇടയ്ക്ക് രസ്മിന മിസ്സിനെ വിളിക്കാറുണ്ട്.. കഴിഞ്ഞ പെരുന്നാളിന് രസ്മിന മിസ്സ്‌ വീട്ടില്‍ വന്നത് നിനക്ക് ഓര്‍മയില്ലേ..??, ഉമ്മ ചോദിക്കില്ലേ അതെന്താ ഉമ്മയോട് പറയഞ്ഞേന്നു..??"
"അത്...അത് മറന്നു പോയതാണെന്നും പറയാം.."
കണ്ണന്‍ 
"ഓ..പിന്നെ, പറഞ്ഞപാടെ വിശ്വസിക്കും.."
" അനിത മിസ്സിനെ ഉമ്മയ്ക്ക് അധികം അറിയില്ല , ഞാന്‍ അനിതാ മിസ്സിന്‍റെ കല്യാണമാണെന്നു പറയാം..നീ രസ്മിന മിസ്സിന്‍റെ ആണെന്ന് പറ...ഓക്കേ..??"
"പക്ഷേ.. അനിത മിസ്സിന്‍റെ മകന്‍ അഭിഷേകിനെ നിന്‍റെ ഉമ്മ കണ്ടിട്ടുണ്ടാവില്ലേ..??"
"ഏയ്‌..സാധ്യത കുറവാ.."


വീട്ടില്‍ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.. പിറ്റേന്ന് രാവിലെ എട്ടരയ്ക്ക് ഇരുവരും വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തി.. അല്പം മുമ്പ് ഞങ്ങള്‍ക്ക് പോകേണ്ട വണ്ടി പോയി...ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞു വേണാട് ഉണ്ട്.. ഹം...
സ്റ്റേനിലെ കല്ല്‌ ഇരിപ്പിടത്തില്‍ ഞങ്ങള്‍ ഒരു മണിക്കൂര്‍..വേണാട് അല്പം ലേറ്റ് ആണ്.. സാരമില്ല..ലേറ്റ് ആയി ട്രെയിന്‍ മിസ്സ്‌ ചെയ്തു ഇരിക്കുന്ന ഞങ്ങള്‍ അല്പം ലേറ്റ് ആയ വേണാടിനെ എന്തിനു കുറ്റം പറയണം..??
വേണാടിനു ഒരു പ്രത്യേകത ഉണ്ട്.. ഒരു ഭോഗിയുടെ ഉള്ളില്‍ നിന്ന് നിന്ന് നോക്കിയാല്‍ ട്രയിനിലെ മിക്ക ഭോഗിയിലെയും ഉള്‍വശം കാണാം, നോര്‍ത്ത് ഇന്ത്യയിലെ ലോക്കല്‍ പസ്സെന്ജെര്‍ ട്രെയിന്‍ പോലെ..

വണ്ടിയില്‍ അവിടിവിടയായി കുറച്ചു പേരുണ്ട്.. ആരുമില്ലാത്ത ഒരു ഭാഗത്ത്‌ മുഖത്തോട് മുഖം കാണെ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു..
മൂരാട്,കോരപ്പുഴ,കല്ലായി,കടലുണ്ടി,ഫെറോക്ക്,കുറ്റിപ്പുറം,താനൂര്‍,തിരൂര്‍ പാലങ്ങളും പിന്നിട്ടു...ഷോര്‍ണൂര്‍  സ്റ്റേഷനില്‍ എത്തി...സമയം ഉച്ചയായിരിക്കുന്നു..!! ചങ്ങാതിയുടെ കല്യാണം കൂടാന്‍ പോകുന്ന ഞങ്ങള്‍ക്ക് ഷോര്‍ണൂര്‍ സ്റ്റേനിലെ ബിരിയാണി തിന്നാനാണ് വിധി..
ചാലക്കുടി സ്റ്റേഷന്‍ല്‍..
ഷോര്‍ണൂരില്‍ നിന്ന് കണക്ട് ട്രെയിന്‍ ആണ്..
...ട്രെയിന്‍  മാറിക്കയറിവീണ്ടും യാത്ര തുടങ്ങി.. തൃശ്ശൂരും പിന്നിട്ടു ചാലക്കുടി സ്റ്റേഷനിലേക്കടുത്തു.. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കപ്പെടുന്ന സ്ഥലം , കലാഭവന്‍ മണിയുടെ പ്രിയ നാട്.. ചാലക്കുടി സ്റ്റേഷനിലിറങ്ങി , അഷ്ടമിച്ചിറയ്ക്ക് ബസ്‌ കയറി.. അവിടെ ഒരു ഹാളിലാണ് കല്യാണം..തപ്പിപ്പിടിച്ചു ഒരു  വിധം ഹാള്ളില്‍ എത്തിയപ്പോള്‍....
അവിടെ ഞാനും കണ്ണനും പിന്നെ ഒഴിഞ്ഞ കുറെ കസേരകളും..!! അവിടിവ്ടെയായി കുറെ മുല്ലപ്പൂക്കളും തോരണങ്ങളും..!! ഞാനും കണ്ണനും അങ്ങ് സ്റ്റേജ്ല്‍ ഒഴിഞ്ഞു കിടന്ന രണ്ടു ചുവന്ന സിംഹാസനത്തില്‍ കയറി ഇരുന്നു.. പിറകില്‍ വലിയ അക്ഷരത്തില്‍ സന weds ഷാബു എന്ന് എഴുതിയിരിക്കുന്നു...!! മുഖത്തോട് മുഖം നോക്കി വധൂ-വരന്‍മാരുടെ ഇരിപ്പിടത്തില്‍ ഇരിക്കെ.. പിന്നില്‍ നിന്നൊരു ഗര്‍ജ്ജനം
    " എന്തൂട്ടിത്.. സീറ്റെനിണീക്കെടാ.. ഓരോരുത്തന്‍മാര് വന്നോളും.. തിന്നാനുള്ളതെല്ലാം തീര്‍ന്നു.."
   "ചേട്ടാ ഞങ്ങള് കല്യാണ പെണ്ണിന്‍റെ ചങ്ങാതിമാരാ.. കല്യാണം കഴിഞ്ഞോ..??"
  "ഏയ്‌..ഇല്ല ഇപ്പൊ തുടങ്ങും..ക്ടാവ് സ്ഥലം കാലിയാക്കാന്‍ നോക്ക് .."
 "  അതേ ചേട്ടാ, ഞങ്ങള്‍ ഒരുപ്പാട്‌ ദൂരേന്നു വരികയാ.. പെണ്ണിന്‍റെ വീട്ടിലെ അഡ്രസ്‌ ഒന്ന് കിട്ടുവോ..?? "
" നിങ്ങളിലാരാ പെണ്ണിന്‍റെ കാമുകന്‍..??"
ഉടന്‍ കണ്ണന്‍ :
 " ദേ..ഇവന്‍..പാവം , അവളെ അവസാനമായി കാണാന്‍ വന്നതാ.."
 എന്‍റെ അഭിനയ പാടവം തെളിയിക്കാന്‍ പറ്റിയ അവസരം, ആദ്യമായി സ്കൂള്‍ നാടകത്തില്‍ ചെറിയ റോള്‍ തന്ന സനിമോന്‍ സാറിനെ മനസ്സില്‍ ധ്യാനിച്ചു വിരഹ മൂഡില്‍ ഒരു കാച്ച്..അയാള്‍ ഫ്ലാറ്റ്..! 
     --(ആറാം തമ്പുരാനും ജഗനാതനും രണ്ജ്ത്തിനും നന്ദി..)ഓഫീസില്‍ നിന്ന് വാങ്ങിയ അഡ്രസ്സും എടുത്തു മാളയ്ക്ക് ബസ്‌  കയറി..നമ്മുടെ മാള അരവിന്ദന്‍റെ സ്ഥലം..അയാള്‍ ഒരു ബൈക്കില്‍ അത് വഴി ചുമ്മാ പോകാരുണ്‍ടെന്നു സന പറഞ്ഞത് ഓര്‍ക്കുന്നു..
ഒന്ന് രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞു ഞങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലം എത്തി..
ഒരു പെട്ടിക്കട മാത്രം ഉണ്ട്.. കല്യാണ വീട്ടിലേക്കു വഴി ചോദിച്ചു , നടന്നു.. 
അല്പം മുമ്പോട്ട്‌ പോയപ്പോള്‍..ഇടതുവശ്ശത്തായി ഒരു ഇരുനില കല്യാണവീട്.. കയറിയപ്പോ അല്പം കുറിയ ഒരു മനുഷ്യന്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി..
"എനിക്കങ്ങട്.."
"ഞങ്ങള്‍ സനയുടെ കൂട്ടുകാരാ..വരേണ്ട ട്രെയിന്‍ മിസ്സായി"
വടകരയില്‍ നിന്ന് വരികയാണെന്ന് പറഞ്ഞപ്പോ സനയുടെ 'ഇമ്മാച്ചി'യെ വിളിച്ച് പരിചയപ്പെടുത്തി..
"അവളിപ്പോ പുതിയാപ്ലെടെ വീട്ടിലെക്കിറങ്ങിയല്ലോ..സാരല്ല, രുപാട് ദൂരത്തൂന്ന് വന്നതല്ലേ..ഞാന്‍ വരന്‍റെ വീട് വരെ കൊണ്ട് വിടാം..."

അങ്ങനെ സനയുടെ 'വാപ്പച്ചി' ഏര്‍പ്പാടാക്കിയ ബൈക്ക്-ല്‍ സനയുടെ പുതിയ വീട്ടിലേക്ക്.. അല്പം ഇപ്പുറത്ത് ഇറങ്ങി.. വീട്ടിലേക്ക് നടന്നു കയറി.. 
കണ്ണന്‍
സ്റ്റേജ്ല്‍ വരനും നമ്മുടെ സനയും ഇരിക്കുന്നു.. നേരെ പോയി വരന് കൈകൊടുത്തു.. കൈകൊടുത്തപാടെ കണ്ണന്‍റെ തോളില്‍ കിയ്യിട്ടു വരന്‍ കണ്ണനേം കൂട്ടി അങ്ങ് പോയി.. 
ന്ഹെ..?? ഇവര് മുമ്പേ പരിചയമുണ്ടായിരുന്നോ...?? എന്നിട്ട് കണ്ണന്‍ എന്നോടൊന്നും പറഞ്ഞില്ലല്ലോ.. 
ഹം.. പോട്ടെ..ഇപ്പൊ ഞാനും സനയും മാത്രം സ്റ്റേജ്ല്‍ .. 
ഞാന്‍ ഒന്ന് പുഞ്ചിരിച്ചു.. ഇവനേത്‌ എന്ന ഭാവത്തില്‍ സാനയും ഇളിച്ചു തന്നു.. ഇന്നലെ മുതലേ ചിരിച്ചു കാണിച്ചു കാണിച്ചു ക്ഷീണിച്ചു കാണും പാവം.. 
"ഞാന്‍ ഇജാസ് .. ലവന്‍ അക്ഷയ്.."
തളര്‍ന്നിരുന്ന സനയുടെ മുഖം ഒന്ന് മിന്നി.. ചാടി എഴുനേറ്റു , കൌതുകത്തോടെ എന്നേം അവനേം നോക്കി.. 
"എടാ .. നിങ്ങളെ എനിക്ക് മനസ്സിലായില്ലല്ലോ.."
"ഏയ്‌.. അത് വിട്, ഇത്താ.. ആ കണ്ണനേം കൊണ്ട് നമ്മുടെ ഷാബു എങ്ങോട്ട് പോയതാ..??"
"അത് ഷാബൂക്ക .."
"എന്ത് ..?? എന്ത്..??"
"ഇമ്മച്ചി പറഞ്ഞു അങ്ങനെ വിളിക്കാന്‍..!!"
"ഓഹോ..."
"നീ പോടാ, എന്‍റെ ഭര്‍ത്താവല്ലേ.. അപ്പൊ.."
"ഹം..ഹം.."


അപ്പോഴേക്കും കണ്ണനും ശാബുവും വന്നു..കണ്ണന് ഒരു പുളിച്ച ചിരി..ശാബുവിനേം പരിചയപ്പെട്ടു , അല്പം നിന്ന് വേഗം യാത്ര പറഞ്ഞിറങ്ങി.. മെയിന്‍ റോഡ്‌ വരെ നടന്നു..നടക്കുന്നതിനടയില്‍ സാനയും ശാബുവും നാടും ഒക്കെയായിരുന്നു സംസാരം.. 
ട്രെയിന്‍യാത്രയ്ക്കിടെ 
ചാലക്കുടി സ്റ്റേഷനില്‍ എത്തി.. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോ ട്രെയിന്‍ വന്നു..വാതില്‍ പടിയിലിരുന്നു യാത്ര.. രാത്രി പത്ത് മണിയായപ്പോ ഞങ്ങള്‍ ഫെറോക്ക് എത്തിയെ ഉള്ളു.. വടകര എത്തുമ്പോ പതിനൊന്നു മണി കഴിയും..അവിടുന്നും ഒരു മണിക്കൂര്‍ യാത്രയുണ്ട്..വണ്ടി ഒന്നും കിട്ടില്ല..
അവസാനം കണ്ണന്‍ കൊയിലാണ്ടി പിഷാരിക്കവില്‍ ഉള്ള അവന്‍റെ അമ്മവീടിലേക്ക് പോകാമെന്ന് പറഞ്ഞു..കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ കേറി സമ്മതിച്ചു.. അങ്ങനെ കൊയിലാണ്ടി ഇറങ്ങി.. ഹോട്ടലില്‍ കയറി ചിക്കനും പൊറോട്ടയും വാങ്ങി വീട്ടിലേക്കു നടക്കുമ്പോ ദൈവദൂതനെ പോലെ ഒരു ഓട്ടോ വരുന്നു.. അങ്ങനെ അമ്മവീട്ടില്‍ (പന്തല്ലൂര്‍) എത്തി.. അമ്മമ്മയും മൂത്തമ്മയും ഉണ്ടായിരുന്നു..
ആ തറവാട്ടു വീട്ടിലെ മുകളിലത്തെ അറയില്‍ കയറി ഞങ്ങള്‍ രണ്ടു പേരും വര്‍ത്തമാനം തുടങ്ങി.. അമ്മാവന്‍ ബൈജു ഏട്ടന്‍റെ മുറിയാണിത്..
ഞങ്ങള്‍ കിടന്നു..
"എടാ കണ്ണാ.. നിന്നെ ഷാബു അങ്ങ കൊണ്ട് പോയില്ലേ..അതെന്തായിരുന്നു..??"
"അയ്യോ..അത് ഫുള്‍ തമാശയാ.. എന്നെ കൊണ്ട് അല്പം അങ്ങോട്ട്‌ പോയിട്ട് മൂപ്പര് 'എത്രയായി' എന്നൊരു ചോദ്യം..'നമ്മള്‍ തമ്മില്‍ ഒരു ബര്‍ഗൈനിംഗ് വേണ്ട..ചേട്ടന്‍ കുറഞ്ഞ റേറ്റ് പറ..'ഷാബു തുടര്‍ന്നു..
"എന്ത് റേറ്റ്...??"
"പന്തല്‍ രാജേട്ടന്‍ പറഞ്ഞു വിട്ട ആളല്ലേ...??"
"ഏയ്‌..ഞങള്‍ സനയുടെ കൂട്ടുകാരാ.."
"ഓ..സോറി കേട്ടോ..പിന്നെ ഇത് അവലരിയണ്ടാട്ടോ.."
"ഹം..ശരി ശരി.."
ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരുന്നു..
വര്‍ത്തമാനം പറഞ്ഞു  എപ്പഴോ ഉറങ്ങിപ്പോയി.. പുലര്‍ച്ചെ പത്ത് മണിക്ക് എഴുനേറ്റ് മാവില കൊണ്ടൊരു പല്ലുതേപ്പ്.. പിന്നെ അമമ്മയുടെ സ്പെഷ്യല്‍ ദോശയും ചട്നിയും.. 
അമ്മമ്മയോട് യാത്ര പറഞ്ഞിറങ്ങി, കാനലിന്‍റെ സൈഡിലൂടെ നടന്നു.. വൈകാതെ ഒരുപക്ഷെ ഒരിക്കലും കാണില്ലെന്ന് കരുതിയ , ഇനി കാണാന്‍ കഴിയുമെന്നുറപ്പില്ലാത്ത ഒരു ആത്മ സുഹൃത്തിന്‍റെ കല്യാണത്തിനു പങ്കെടുത്ത സന്തോഷത്തോടെ തിരിച്ചു വീട്ടിലെത്തി..
"എങ്ങനുണ്ടായിരുന്നു അനിത മിസ്സിന്റെ കല്യാണം..??"
"അത് പിന്നെ ഉമ്മാ.. വീട്ടില്‍ ചെന്ന് കയറിയപ്പോത്തന്നെ അനിത മിസ്സ്‌ ഞങ്ങളെ എല്ലവര്‍ക്കും പരിചയപ്പെടുത്തി..ഉച്ചയ്ക്ക് ചിക്കന്‍ ബിരിയാണിയും ചിക്കന്‍ ചില്ലിയും പിന്നെ............." ഭാവനസംപുഷ്ടമായ ഒരു കഥ തുടര്‍ന്ന് കൊണ്ടിരുന്നു...

ഈയടുത്ത് നടന്ന രസ്മിന മിസ്സിന്‍റെ കല്യാണം
പിന്നീട് ചാലക്കുടി വഴി ട്രെയിനില്‍ പോകുമ്പോ സ്റ്റേഷനില്‍ ഇരിക്കുന്ന ആള്‍ക്കാരെ ഒന്ന് നോക്കും..അതിലെങ്ങാനും എന്‍റെ ആ ചങ്ങാതി...

2 അഭിപ്രായങ്ങൾ: