2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

നീ.....!!

റയാതെ ചിതറിയോടിയ ഓര്‍മകളെ തിരഞ്ഞു ഞാന്‍ എത്തിയത് നിന്‍റെ വീടിനു മുന്നിലെ ആ ഇടവഴിയിലായിരുന്നു.. മുമ്പ് ഒരുപാട് നേരം ഞാന്‍ ഇരുട്ടില്‍ ചെന്നിരിക്കാറുള്ള കല്ലുപതിച്ച ആ വഴിയില്‍ ഇടയ്ക്കെപ്പോഴോ വീണു പോയ നിന്‍റെ ആ പഴയ ചിത്രം , പല രാത്രി ഞാന്‍ അവിടെ തിരഞ്ഞു നോക്കിയിട്ടുണ്ട്.. ഒരിക്കലും കിട്ടിയില്ലെങ്കിലും.. 

ആത്മാവും ശരീരവും മുറിഞ്ഞ ആ രാത്രി, വെളിച്ചം പൊതിഞ്ഞ നിന്‍റെ വീട്ടിനുമുന്നില്‍ , ആ ഇടവഴിയില്‍ ഇരുട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടു നിന്ന് പോയിട്ടുണ്ട്..ഒറ്റപ്പെടല്‍ , അത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്..

നീയെനിക്ക് നഷ്ടപ്പെടുന്നതിനു മുമ്പും ശേഷവും..അങ്ങനെയാണ് ഞാന്‍ എന്‍റെ ജീവിതത്തെ ഭാഗിക്കാറ്...

ഒരു വാലന്‍റ്റൈന്‍ ദിനത്തില്‍ എന്‍റെ സ്ലാം ബുക്കില്‍ നീ നീ എഴുതിയ വാക്കുകള്‍ നിനക്ക് ഓര്‍മ്മയുണ്ടോ..??

"I 
am not sure what life could bring.. 
 I am not if dream comes true..
 I am not sure what love can do.. but
 I am sure that I will be your friend forever..!!"

ഈ ഇടയ്ക്ക് ഒരിക്കല്‍ ഞാന്‍ അത് വായിച്ചപ്പോ 
" Now these words seems strange.." എന്ന് അടിയില്‍ എഴുതി വെച്ചതായി തോന്നി...അവിടെ ഒന്നുമില്ലെങ്കിലും..

പ്രണയത്തിനു 'നീ' എന്നതില്‍ കവിഞ്ഞു ഒരു നിര്‍വചനമുണ്ടോ..?? അത് തുടങ്ങുന്നതും ഒടുങ്ങുന്നതും നീയെന്ന ഓര്‍മ്മകളില്‍ തന്നെയാണ്.. പാതിയുറക്കില്‍ നഷ്ടപ്പെട്ടു പോയ മനോഹര സ്വപ്നമായിരുന്നു നീയും എന്‍റെ പ്രണയവും..

दिल्ली मेरी अंगो से.. !!

എന്‍റെ ആദ്യ ഡല്‍ഹി യാത്രയില്‍ നിന്ന്...
എന്‍റെ ആദ്യ ഡല്‍ഹി യാത്രയില്‍ നിന്ന്...
 ഞാന്‍ ആദ്യമായി ഇന്ദ്രപ്രസ്ഥം നേരിട്ട് കാണുന്നത് എന്‍റെ All India ടൂര്‍-ല്‍ ആയിരുന്നു.. ആ രണ്ടു ദിവസത്തെ ബന്ധം എന്നെ വല്ലാതെ ദില്ലിയുമായി അടുപ്പിച്ചു.. connaught place , karol bagh , chawri bazar , qutub minar , metro , delhi jama masjid , nehru place ....അങ്ങനെ ഡിഗ്രി പഠനത്തിനായി ഞാന്‍ വീണ്ടും ദില്ലിയിലേക്ക്.. എന്‍റെ  ചങ്ങാതി നസീബ് അഹ്മദ്, മുബഷ്ഷിര്‍ ഹമീദ് എന്നിവരും ഡല്‍ഹിക്ക് പോകാന്‍ വേണ്ടി ജൂണ്‍ പതിനാറിന് വടകര റെയില്‍വേ സ്റ്റേഷന്‍-ല്‍ എത്തി... മുബശ്ശിര്‍ ആണ് ഞങ്ങളുടെയെല്ലാം (അക്ബര്‍ ട്രാവെല്‍സ് വഴി ) ടിക്കറ്റ്‌ എടുത്തത്.. അതിന്‍റെ ഒരു പ്രിന്‍റെഡ്‌ കോപ്പി മാത്രമാണ് കയ്യില്‍  ഉള്ളത്.. ട്രെയിന്‍ വരാന്‍ രണ്ടു  മിനിറ്റ് ബാക്കിയുള്ളപ്പോള്‍ വെറുതെ ഞാന്‍ ആ പേപ്പര്‍ വാങ്ങിച്ച് റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കി.. അതില്‍ ഞങ്ങളുടെ ആരുടേയും പേരില്ല.. !!
"എയ്..അങ്ങനെ വരാന്‍  വഴിയില്ലാല്ലോ..അവരോടു തെറ്റിപ്പോയതാവും..ഇതൊക്കെ ശ്രദ്ധിച്ചു വേണ്ടേ ചെയ്യാന്‍... എന്തായാലും നമുക്ക് കൌണ്ടര്‍-ല്‍ പറയാം.. "
" ചേട്ടാ..അവിടുള്ള റിസര്‍വേഷന്‍ ചാര്‍ട്ട് തെറ്റാ.."
 " ഏയ്‌..അങ്ങനെ വരാറില്ലല്ലോ... "
മുബശ്ശിര്‍ ഒന്ന് ആക്കി ചിരിച്ചു:"എന്നാല്‍ തെറ്റ് വന്നു തുടങ്ങി.."
ഞങ്ങളുടെ ടിക്കറ്റ്‌ വാങ്ങി അയാള്‍ റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കി..
"ഹം..ശരിയാണല്ലോ.."
വീണ്ടും അയാള്‍ ടിക്കറ്റ്‌ സൂക്ഷിച്ചു നോക്കി..എന്നിട്ട് ഞങ്ങളെ രൂക്ഷമായി നോക്കി..
 " മോനേ..മുബശ്ശിറെ, എന്തോ പ്രശ്നമുണ്ട്.."
"മക്കള്‍  എത്രേലാ പഠിക്കുന്നേ..??" അയാള്‍ ചോദിച്ചു..
"ഡിഗ്രി പഠിക്കാന്‍ ഡല്‍ഹിക്ക് പോകുകയാ.."
"മക്കള്‍ ഡേറ്റ് നോക്കാന്‍ പഠിക്ക്..എന്നിട്ട് പോകാം ഡല്‍ഹിക്ക്.."
ടിക്കറ്റ്‌ വാങ്ങി ഞങ്ങള്‍ നോക്കി..
 "16-07-2011..അതെ..എന്താ ഡേറ്റ് ഇന് പ്രശ്നം..??"
മറ്റൊരു യാത്രയില്‍
എന്‍റെ മടിയില്‍ കിടന്നു ഉറങ്ങുന്ന
മുബശ്ഷിര്‍..
"എടാ..അത് അടുത്ത മാസത്തിലെ ടിക്കറ്റ്‌ ആടാ.."
 ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് നോക്കി..
മംഗള എക്ഷ്പ്രെസ്സുമ് കാത്ത് ഹമീദ്ക്കയും അഹമ്മദ്ക്കയും നസീബും , എന്നെ വണ്ടി കെട്ടാന്‍ വന്ന റിയാസ്ക്ക,ഉമ്മ, മന്‍സൂര്‍ക്ക എന്നിവരും നില്‍ക്കുന്നു..
ട്രെയിന്‍ വരാന്‍ ഇനി ഒരു മിനിറ്റ് മാത്രമേയുള്ളൂ, എന്ത് ചെയ്യും..??
ഞാന്‍ പണ്ടേ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുന്ന കൂട്ടത്തില്‍ ആയത് കൊണ്ട് , അടുത്ത കണ്ട കല്ല്‌ ഇരിപ്പിടത്തില്‍ ചാഞ്ഞിരുന്നു...!!
മുബഷ്ഷിര്‍ എന്നെ വന്നു ഒന്ന് തോണ്ടി..
"ആരാ...??"
"ഞാനാടാ...മുബഷ്ഷിര്‍"
"നീയായിരുന്നോ..?? കണ്ണിലെന്തോ..ഒന്നും കാണുന്നില്ല...!!"
"ഇനി പോകാന്‍ പറ്റില്ലല്ലേ....??"
"പോയേ പറ്റൂ.."
"ട്രെയിന്‍ ഇപ്പൊ..."
"ഹം.."
ചാടി എഴുനെട്റ്റ് ടിക്കറ്റ്‌ കൌണ്ടര്‍ല്‍.."ചേട്ടാ , 5 ഡല്‍ഹി ടിക്കറ്റ്‌.."
ഊരിവെച്ച കണ്ണട എടുത്ത് അയാള്‍ ഒന്ന് ലോക്കല്‍ ടിക്കറ്റില്‍ ഡല്‍ഹിക്ക് പോകുന്ന ധരിദ്രവാസികളെ ഒന്ന് നോക്കി..
ടിക്കെറ്റും വാങ്ങി ഞങ്ങള്‍ പ്ലട്ഫോമില്‍ എത്തുമ്പോ മംഗളയുടെ മുഴക്കം...
ലോക്കല്‍ ക്ലാസ്സ്‌ വാഗണ്‍ ട്രാജഡി ഓര്‍മിപ്പിച്ചു..
വലിഞ്ഞു ഞങ്ങള്‍ ഉള്ളില്‍ കയറി.. 
ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി...
കണ്ണൂര്‍ എത്തിയപ്പോള്‍ അഹ്മദ്ക്ക ഇറങ്ങി.. പിന്നെ ഞാനും മുബശ്ശിറും നസീബും ഹമീദ്ക്കയും...

രാത്രി ഒരുമണിക്ക് ഗോവയിലെ മട്ഗോണില്‍ എത്തിയപ്പോ ഞങ്ങള്‍ക്ക് സീറ്റ്‌ കിട്ടി.. പിന്നെ ഹിന്ദിവാലാസിന്‍റെ ഇടയില്‍ നാല്പത്തിയാറു മണിക്കൂര്‍..!! 


മുംബൈയും ബോപാലും കഴിഞ്ഞു ഇന്ദ്രപ്രസ്ഥയിലേക്ക്..

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

അയാള്‍

ഞാനും ഉണ്ണിയും തലശ്ശേരി പാര്‍ക്കില്‍..
എനിക്ക് വെറുതെ പോയി ഇരിക്കുവാന്‍ ഇഷ്ടമുള്ള സ്ഥലമാണ് തലശ്ശേരി..കോട്ടകളും കടലും തട്ടുകടകളും തിയേറ്റര്‍കളും ഒക്കെ ചേര്‍ന്ന , ആരെയും വശീകരിക്കുന്ന ഒരു സ്ഥലം..
അന്ന് കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് ആലക്കോട് ഒരു പാര്‍കില്‍ ദ്വിദിന സാഹിത്യശില്പശാലയുണ്ട്..അവിടെയ്ക്ക് പോകുന്ന വഴിയാണ് അന്ന് ഞാന്‍ തലശ്ശെരിയെതിയത്..നാല് മണിക്കാണ് ക്യാമ്പ്‌..ഇനിയും സമയം ഒരുപാടുണ്ട്..എവിടെയും പോയിരിക്കാം..

ഞാനും കണ്ണനും ആ ഇരിപ്പിടത്തില്‍..
സീ വ്യൂ പാര്‍കില്‍ ഞാന്‍ ചെന്നിരിക്കാറുള്ള ഇരിപ്പിടത്തില്‍ ഇന്ന് ആരോ ഒരാള്‍...ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന ഒരു യുവാവ്..അയാളുടെ മുഖത് ഒരു ഭാവവുമില്ല..ഒരു തരാം ശൂന്യത മാത്രം..!!
പാര്‍ക്കില്‍ അവിടിവിടെയായി ചിലര്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്...ഈ കടല്‍ തീരം എനിക്ക് ഓര്‍മയുടെ തീരം കൂടിയാണ്..മറന്നുപോയതും മറക്കാന്‍ പോയതും ഒക്കെ തിരയടിച്ചുയരുന്ന തീരം...ചിതറിയോടിയ ഓര്‍മ്മതുട്ടുകളെ അടുക്കി വെച്ച് ഞാന്‍ ഒരു മണല്‍ കൊട്ടാരം പണിതു.....

സമയം രണ്ടു മണിയായിരിക്കുന്നു...എന്‍റെ ഇരിപ്പിടം കാലിയാണ്..ചുറ്റുമുള്ള മുഖങ്ങളെല്ലാം മാറിയിരിക്കുന്നു... ഇവിടെയിരുന്നാല്‍ ഇങ്ങനെയാണ്... സമയത്തോടൊപ്പം ഓടിയെത്താന്‍ നമുക്കാവില്ല... ഞാന്‍ ഇറങ്ങി കോടതി സ്റ്റോപ്പ്‌ലേക്ക് നടന്നു... കോടതിമുറ്റത്ത് നിന്ന് ഒരാളെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്നു.. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാവും..ആരെയെങ്കിലും കൊന്നുകാണും..അല്ലേല്‍ മോഷ്ടിച്ച് കാണും..അതുമല്ലേല്‍ അയാള്‍ പാര്‍ട്ടിക്കാരനായിരിക്കും..


ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോ അയാള്‍, എന്‍റെ സ്ഥലത്ത് ഇരിന്നിരുന്ന ആ യുവാവ് അവിടെയിരിക്കുന്നു...ഒരു ഭാവവുമില്ലാത്ത മുഖം കണ്ടിട്ടുണ്ടോ..?? തികച്ചും ശൂന്യമായത്..?? ഞാന്‍ രണ്ടാമതും കണ്ടത് അങ്ങനെയൊന്നായിരുന്നു..
അയാള്‍ ആരെയെങ്കിലും പ്രണയിച്ചു കാണും..അവള്‍ക്ക് അയാളെ ഇഷ്ടമല്ലന്ന് അയാളോട് പറഞ്ഞായിരിക്കും..അല്ലെങ്കില്‍ അയാള്‍ സ്നേഹിച്ച പെണ്ണിന്‍റെ കല്യാണമാവുമിന്ന്..അതുമല്ലെങ്കില്‍ അയാള്‍...

അതിനിടയില്‍ ഞങ്ങള്‍ക്കിടയിലേക്ക്ഒരു ഭിക്ഷക്കാരി വന്നു..ആരും ഒന്നും കൊടുത്തില്ലെങ്കിലും ഓരോരുത്തരുടെയും മുന്നില്‍ അവള്‍ കൈനീട്ടിക്കൊണ്ടിരുന്നു.. തളര്‍ന്നുറങ്ങുന്ന കൈകുഞ്ഞുമായി അവള്‍ എന്‍റെ മുന്നിലെത്തിയപ്പോള്‍ എന്തോ ഞാന്‍ ആ നീട്ടിപ്പിടിച്ച കൈ കണ്ടില്ല.. പകരം റോഡിലൂടെ പോകുന്ന ബെന്‍സ്‌ കാറിന്‍റെ പിന്നിലിരുന്നു , തല പുറത്തേക്കിട്ട നായയുടെ സൗന്ദര്യം നോക്കിനിന്നു... ഒടുക്കം അവള്‍ മുന്നില്‍ കൈനീട്ടുന്നതിനു മുമ്പ് അയാള്‍ അന്‍പത് രൂപയുടെ നോട്ട് കയ്യില്‍ വെച്ച് കൊടുത്തു.. അവളും അവളെക്കാളേറെ ഞാനും അത്ഭുതപ്പെട്ടു.. 'വല്ല കള്ള നോട്ടുമായിരിക്കും..' ഞാന്‍ മനസ്സില്‍ കരുതി..
എന്നാലും അയാള്‍...!!


അടുത്ത വന്ന തളിപ്പറമ്പ് ബസില്‍ ഞാന്‍ കയറി..അയാളും..എന്‍റെ തൊട്ടടുത് അയാളും ഇരുന്നു.. എനിക്ക് അയാളോട് എന്തൊക്കെയോ ചോദിക്കണമായിരുന്നു..പക്ഷെ ഒന്നും ചോദിച്ചില്ല..യാത്രയിലുടനീളം അയാള്‍ എന്തൊക്കെയോ ആലോചിച് കൊണ്ടിരുന്നു..ഇടയ്ക്ക് കണ്ണ് നിറഞ്ഞത്‌ ആര് കണ്ടില്ലേലും ഞാന്‍ കണ്ടു.. 
"ടിക്കറ്റ്‌..ടിക്കറ്റ്‌.."
അയാള്‍ കീശയില്‍ നിന്ന് ആകെയുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ എണ്ണി കണ്ടക്ടര്‍ക്ക് കൊടുത്തു..ബാക്കിയുള്ള ഒന്നോ രണ്ടോ തുട്ടുകള്‍ കയ്യില്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു.. പിന്നെന്തിനു അയാള്‍...ആ അമ്പത് രൂപ...ആ..!!

കണ്ണൂരും കഴിഞ്ഞ്, കടകളെയും വീടുകളെയും മരങ്ങളെയുമൊക്കെ പിറകിലാക്കി ഞങ്ങള്‍ രണ്ടു പേര്‍ ഓടിക്കൊണ്ടിരുന്നു..

"ജയില്‍ ..ജയില്‍..."
 ക്ലീനറുടെ ശബ്ദം ചിന്തയില്‍ മുഴുകിയിരുന്ന അയാളെ ഒന്ന് ഞെട്ടിച്ചു.. തിടുക്കത്തില്‍ അയാള്‍ അവിടെ ഇറങ്ങി... ബസ്‌ നീങ്ങിയപ്പോള്‍ ഞാന്‍ അയാളെ നോക്കി..അയാള്‍ ബസിനെ തന്നെ നോക്കുന്നു.. എന്നെയായിരിക്കുമോ..?? ഏയ്‌...ആയിരിക്കില്ല...!! എന്നെ അയാള്‍ക്ക് അറിയില്ലല്ലോ..എനിക്ക് അയാളെയും..അല്ലേ...??

ഹക്കീം
ആലക്കോട് ബസ്‌ ഇറങ്ങി ക്യാമ്പിലേക്ക് അല്പം നടക്കാനുണ്ട്..അവിടെയെത്തുമ്പോള്‍ ക്യാമ്പ്‌ തുടങ്ങിയിരുന്നു... എന്‍റെ കൂട്ടുകാരായ ഹക്കീം , ഫാത്തിമ അബ്ദുല്‍ അസീസ്‌ എന്നിവര്‍ മുന്നേ ഹജരായിട്ടുണ്ട്.. 

ആദ്യ ദിവസം നാടകം എന്ന വിഷയത്തില്‍ ഒരു ക്ലാസ്സ്‌..(ക്ലാസ്സ്‌ കൈകാര്യം ചെയ്തത് 'ശിവം' എന്ന ചിത്രത്തില്‍ അഭിനയിച്ച ഒരു സര്‍ ആയിരുന്നു..). ക്യാമ്പിന്‍റെ ആദ്യ ദിവസം അങ്ങനെ കഴിഞു...

പിറ്റേന്ന് ഞാനും ഹക്കീമും രാവിലെ എഴുനേറ്റ് ക്യാമ്പ്‌ സൈറ്റ് ഒന്ന് ചുറ്റിക്കണ്ടു.. വളരെ വിശാലമായ സ്ഥലം.. വര്‍ത്തമാനം പറഞ്ഞു എല്ലാം കണ്ടു തീര്‍ത്ത് ഞങ്ങള്‍ ഓഫീസിനു മുന്നിലെത്തി...മലയാള മനോരമ എടുത്ത് വായിക്കുന്നതിനിടെ അയാളെ ഞാന്‍ വീണ്ടും കണ്ടു... 

 " തീവ്രവാദ കേസിലേ പ്രതി ജയിലില്‍ കീഴടങ്ങി..!! "

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

പ്രണയം

ചിലര്‍ അങ്ങനെയാണ്, നമുക്ക് ഒരുപാട് ചോദിക്കാന്‍ ഉണ്ടെങ്കിലും ഒന്നും ചോദിയ്ക്കാന്‍ അവസരം തരാതെ പൊയ്ക്കളയും..അവളും...

നീ ഇപ്പോഴും പണ്ടത്തെ പോലെ പാടാറുണ്ടോ..??
അന്ന് പിരിയുന്ന ദിവസം നീ പാടിയ ആ ഹിന്ദി ഗാനം, ഇടയ്ക്ക് ദൂരെനിന്നു ആരോ പാടുന്നതായി തോന്നാറുണ്ട്.. പക്ഷെ കാതോര്‍ക്കുംപോഴോന്നും കേള്‍കാറില്ല...!!
ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാകുന്നത് ഇപ്പൊഴാണ്..ദൂരെ നിന്ന് നിന്‍റെ ഓര്‍മകള്‍ക്കിടയില്‍  ജീവിക്കുമ്പോള്‍ മാത്രം...!!
വിധിയുടെ ക്രൂരതയ്ക്ക് മുന്നില്‍ പകച്ച്  നിന്ന ആള്‍ രൂപങ്ങളായിരുന്നു നാം..
ഞാന്‍ഏതു വാക്കിന്‍റെ നിര്‍വചനതിലാണ് നിന്നെ ഒതുക്കി നിര്‍ത്തേണ്ടത്..??
നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു കവിത ഓര്‍മയില്‍ വരുന്നു...
" നഷ്ട മോഹങ്ങള്‍ക്ക് മേല്‍ അടയിരിക്കുന്ന പക്ഷി ആണിന്നു ഞാന്‍ കൂട്ടുകാരി.. 
ആരോ വിരല്‍തുമ്പു കൊണ്ടെന്‍റെ തീരത്ത് മായാത്ത ചിത്രം വരച്ചിടുന്നു...
തിരയെത്ര വന്നുപോയെങ്കിലും തീരത് വരയോന്നു മാഞ്ഞതെയില്ലിത്ര നാള്‍.."